Phtos

Tuesday, November 28, 2006

മൃഗാശുപത്രി

മൃഗാശുപത്രി

പഠനമൊക്കെ കഴിഞ്ഞു തിരുവനന്തപുരത്ത്‌ ഒരു സ്വകാര്യ സ്റ്റാപനത്തില്‍ ജൊലി നൊക്കുന്ന സമയം.
എന്റെ കൂടെ പഠിച്ച ഒരു സുഹ്യ്ടത്ത്‌ അവന്റെ ഡിപ്ലൊമ സര്‍ട്ടിഫിക്കറ്റ്‌ നഷ്ടപെട്ടന്നും ഡ്യുപ്ലികേറ്റ്‌ എടുക്കുവാന്‍ ഡയറക്ക്ട്രേറ്റീലെക്ക്‌ അപേക്ഷകള്‍ അയക്കുകയും ഒരു മറുപട?ും ലഭിക്കുന്നില്ലന്നും പറഞ്ഞു എന്നെ കാണാന്‍ വന്നതു.
സംഭത്തിന്റെ ഗൗരവം മനസ്ലിലാക്കുകയും ഇതു ശരിയാക്കി കൊടുത്താല്‍ സുഹൃത്ത്‌ ആയിരം നൊട്ടിസിന്റെ ഗുണം ചെയ്യുമെന്നും അങ്ങെനെ നാട്ടില്‍ എനിക്ക്‌ സ്റ്റാര്‍ വാല്യൂ ഉണ്ടാക്കന്‍ പറ്റിയ ഉഗ്രന്‍ ചാന്‍സ്സ്‌ എന്നതിനാലും; ഞാന്‍ തിരുവനന്തപുരത്ത്‌ 'പുലി ആണ്ണന്ന്' നാട്ടുകാര്‌ വിചാരിക്കട്ടെ എന്നു കരുതി 'ഞാന്‍ ആ ടീല്‍ എറ്റടുത്തു'.
വിദ്യാഭ്യാസ ഡയറക്ക്ട്രേറ്റ്‌ കണ്ടുപിടിച്ച്‌ പത്തര മണിക്ക്‌ അവിടെ എത്തി കാട്‌ പിടിച്ച ഒരു പഴയ കെട്ടിടം, ഒരു പതിനൊന്ന് മണി ആയപ്പൊള്‍ ബന്ധപെട്ടെ ഉദ്യൊഗസ്തന്‍ എത്തുകയും, അദ്ദഹത്തിനൊട്‌ സംഗതി അവതരിപ്പിച്ചപ്പൊള്‍ ടീവിയില്‍ പണ്ട്‌ ഫോണ്‍ ഇന്‍ പരിപാടിയില്‍ നായാനാര്‍ പറഞ്ഞ പൊലെ തനിക്കു ഒരു അപേക്ഷ തന്നിട്ടു അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റം എടുത്ത്‌ വീട്ടിലെക്ക്‌ കത്തിച്ചൊളാന്‍ പറഞ്ഞു, കത്തിലൂടെ രണ്ടു മൂന്നു അപേക്ഷകള്‍ അയച്ചതാണ്ണണും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ട്‌ വന്നതാണന്നും സുഹൃത്ത്‌ അറിയിച്ചു.
പറഞ്ഞത്‌ തീര ഇഷ്ടപെടാതെ മുഖം തിരിച്ചു അദ്ദേഹം പറഞ്ഞു " പഴിയ ഫയലുകള്‍ ഇരിക്കുന്ന മുറിയില്‍ പട്ടി പ്രസവിച്ചു കിടക്കുകയാണന്നും" ഇപ്പൊള്‍ കയറിയാല്‍ സൊല്‍പ്പം കാര്യം മനസ്ലിലാകും എന്നും; എകദെശം അടുത്ത മാസം പകുതി ആയാല്‍ പട്ടി ഡെലിവറി കഴിഞ്ഞു പൊകും എന്നും അപ്പൊള്‍ വന്നാല്‍ പരാതിയുടെ കാര്യം നൊക്കാം എന്നും പറഞ്ഞു ഞങ്ങളെ യാത്രയാക്കി..

Monday, November 20, 2006

സൂപ്പര്‍ മാന്‍

സൂപ്പര്‍ മാന്‍

മനാഹരമായ എന്റെ ഗ്രാമത്തിന്റ പേരോണു അഗസ്റ്റ്യക്കോട്‌. സാധരണ മറ്റ്‌ ഗ്രാമങ്ങള്‍ പൊലെ ഒന്നു രണ്ടു ചായകട, ഷട്ടെറിട്ട കട മൂന്നു, ബാര്‍ബര്‍ ഷോപ്പ്‌ ഒന്നു, പലചരക്കുകട രണ്ടു, പ്ഞ്ചയത്‌ സ്റ്റേഡിയം,പായല്‍ മൂടിയ കുളം തുടങ്ങിഅത്യാവശ്യസെറ്റപ്പ്പ്പ്‌ എല്ലാം ഉള്ളരു സുന്ദര ഗ്രാമം. പിന്നയുള്ള മെയിന്‍ ഹായ്‌ ലൈറ്റ്സ്‌ ഒരു പാല്‍ സൊസ്യെറ്റി, ഒരു ട്രാന്‍സ്ഫൊര്‍മര്‍ and വിശാലം റൈസ്‌ മില്‍ prop : S പൊടിയന്‍( അപ്പത്തിനു അരി ആട്ടിയും കുത്തിയും കൊടുക്കപെടും ) ഇത്‌ മില്ലിന്റെ ക്യാപ്പ്ഷന്‍ ആണ്‌ സദാ പുഞ്ചിരിയൊടെ അരി ആട്ടിയും കുത്തിയും നില്‍കുന്ന അദ്ദഹത്തിനൊട്‌ സ്ട്ത്രീകള്‍ ഒരു സൈയ്ഫ്‌ ഡിസ്റ്റന്‍സ്‌ എപ്പൊഴും കീപ്പ്‌ ചൈയുന്ന്ത്‌ അദ്ദഹിന്റ സൊഭാവ്ത്തിന്റെ ഒരു പ്ലസ്‌ പോയിന്റ്‌ ആണ്‌. പിന്നെ അദ്ദഹത്തിന്റെ മറ്റ്‌ കാര്യങ്ങല്‍ പിറകെ പറയാം.

അദെഹത്തിന്റെ ആട്ടലും കുതതലും കണ്ടു അകൃഷ്ടയായ ഒരു ആരാധിക ഒരു ദിവ്വസം മൂവന്തി നെരത്തു ഡിന്നറിനു ക്ഷണികുകയും, ക്ഷണം സ്വീകരിച്ച്‌ അന്നത്തെ ഹാഫ്ഡേ ബിസിനെസ്സ്‌ ലാപ്പ്‌സാക്കി ഡിന്നറിനു വയല്‍ വാരം വരെ ഹെര്‍കുലീസ്‌ cycle ലും ബാക്കി ടിസ്റ്റന്‍സ്‌ നടരാജന്‍ മൊട്ടൊസിലും ആയി പ്ലൊട്ടില്‍ ഷാര്‍പ്പ്‌ ടൈമ്മില്‍ ഫാളളനായി.

പിന്‍ വാതിലിലുടെ കയറിയ സമയതതാണു ശബരിമലയില്‍ ചായകട നടത്താന്‍ പൊയ കഥാനായികയുടെ ഭര്‍ത്താവ്‌ മിസ്റ്റര്‍ മധുകുമാര്‍ എമെര്‍ജെന്‍സി ലീവും എടുത്ത്‌ സ്പൊട്ടില്‍ എത്തിയതു. വീട്ടില്‍ കയറാന്‍ കതികിനു തട്ടിയിട്ടു കതക്‌ തുറക്കാത്തതിനാലും ചില മെര്‍മമറിംഗ്‌ സൗണ്ട്സ്‌ കെട്ടതിനാലും എന്തൊ പന്തികെടു തൊന്നി "സംതിംഗ്‌ റോങ്ങ്‌ "എന്നു മനസില്‍ പറഞ്ഞു വീടിനു പിന്‍ഭാഗത്ത്‌ എത്തിയപ്പൊള്‍ പെട്ടന്നു പിന്‍വാതില്‍ തുറക്കുകയും,ഓട്ടമല്‍സരതിനു വെടി ഒച്ച കെട്ടു സ്റ്റാര്‍ ട്ടിംഗ്‌ പോയിന്റ്‌ നിനും ഫിനിഷിംഗ്‌ പോയിന്റിലക്ക്‌(വിശാലം റൈസ്‌ മില്‍) ലക്ഷ്യമാക്കി ഓടിയ മിസ്റ്റര്‍ S. പൊടിയന്‍ ഇന്ത്യയുടെ റൊക്കെറ്റ്‌ വിക്ഷപണം പൊലെ ലക്ഷ്വം തെറ്റി തെങ്ങിന്‍ തടത്തില്‍ വീണു. ഒരു നിമിഷം എന്താണു നടക്കുന്നത്‌ എന്ന സ്ഥലകാലബോധം നഷ്ടപെട്ട മിസ്റ്റര്‍ മധുകുമാര്‍ സംഗതിയുടെ' കിടപ്പുവശം' മനസിലാക്കുകയും അടുത്ത്‌ കിടന്ന ചുടുകട്ട എടുത്ത്‌ S.പൊടിയന്റെ മുതുകത്ത്‌ എറിഞ്ഞ്‌ പിടിപ്പിക്കുകയും; പൊടിയന്‍ അ.....മ്മെ... എന്ന അലറി നിലവിളിക്കുകയും ശബ്ദത്തില്‍ നിന്നും ആളിന്റെ iddentity സ്പൊട്ട്‌ ചെയുകയും 'ഓ ഫാദര്‍ ഗ്രീഗൊറിയസ്‌' എന്നു മനസില്‍ പറഞ്ഞ്‌ വീണ്ടും കട്ട എറിയുകയും ലക്ഷ്യം കാണാതെ പിന്‍ തിരിഞ്ഞു വീട്ടിലെക്ക്‌ ഓടി

മുതികിനു കിട്ടിയ സമ്മാനവും എറ്റുവാങ്ങി ഓടിയ S.പൊടിയന്‍ പത്ത്‌ ആള്‍ പൊക്കമുള്ള ക്യ്യാലയില്‍ നിന്നും ഉടുമുണ്ടു അഴിച്ച്‌ രണ്ടു കയ്യിലും നിവര്‍ത്തി പിടിച്ച്‌ സൂപ്പര്‍ മാന്‍ സ്റ്റെല്‍ ഡ്രസ്സ്‌ കൊഡില്‍ തൊട്ടില്‍ ക്രാഷ്‌ ലാന്റ്‌ ചെയ്യുകയും; വയലില്‍ ഫസ്റ്റു ഷോ ചീട്ടുകളി നടത്തുകആയിരുന്ന സിറ്റിസണ്‍സ്‌ ലൈവ്‌ ആയി സംഭവം കാണുകയും ശ്രീമന്‍ S.പൊടിയന്‍ അവര്‍കള്‍ക്ക്‌ "സൂപ്പര്‍ മാന്‍" എന്ന ഓമനപ്പെ്പര്‌(ബഹുമതി) ഓണ്‍ ദി സ്പൊട്ട്‌ നല്‍കുകയും "ഡിന്നറിന്റെ" തെളിവെടൂപ്പ്‌ നടത്തി നാട്ടുകരുടെ മുന്നില്‍ നിര്‍ത്തി ആദരിക്കുകയും ചൈയ്തു.

ശുഭം