Phtos

Wednesday, December 6, 2006

ആശുപത്രിയും,പുലികളിയും പിന്നെ ഓണത്തല്ലും

നീണ്ട ഒന്നരവര്‍ഷത്തെ ഗള്‍ഫ്‌ ജീവിതവും കഴിഞ്ഞു ഞാന്‍ കഴിഞ്ഞ ഓണം അടുപ്പിച്ച്‌ നാട്ടില്‍ എത്തിയ സമയം.

ഓണപരിപാടിയുടെ പിരിവുകാരെയും, ഗള്‍ഫ്‌ക്കാരനെ പറ്റിയാല്‍ കൃഷി ഇറക്കാം എന്ന മനൊഭാവത്തൊടെ നടക്കുന്ന പരിചയക്കാരെയും പേടിച്ച്‌, രാവിലെ വീട്ടില്‍ ഇരിക്കുമ്പൊള്‍ 'ഗ്ലിംഗ്‌ ഗ്ലൊം' ബെല്ല് മുഴങ്ങുന്നു. ഞാന്‍ കതക്‌ തുറന്നു, അതാ മുറ്റത്ത്‌ മൂന്നു പിരിവുകാര്‌ ഇതും കൂടി കൂട്ടി ഞാന്‍ പിരിവ്‌ കൊടുക്കുന്ന എട്ടാമത്തെ ടീം ആണ്‌,ആളുകളെ കണ്ടിട്ട്‌ ഈ നാട്ടുകാര്‍ ആണന്ന് തൊന്നുന്നില്ല.

ഒരു ഇരുപത്തിയഞ്ജ്‌ രൂഭാ കൊടുക്കാം എന്നു കരുതി പൊക്കറ്റില്‍ കൈ ഇട്ടപ്പൊള്‍, കൂട്ടത്തില്‍ നേതാവ്‌ എന്ന് തൊന്നുന്ന കറുത്ത നീളം കുറഞ്ഞ മീശക്കാരന്‍ തടിയന്‍ ഒരു രസീത്‌ കീറി എന്റെ കൈയ്യില്‍ തന്നു, അതില്‍ സംഭാവന എന്ന കൊളത്തില്‍ RS.5oo only എന്ന് കണ്ടപ്പൊള്‍ എന്റെ മുഖം റാംജിറാവു സ്പീക്കിങ്ങില്‍ തെങ്ങയ്ക്ക്‌ ഏറ്‌ കൊണ്ട ഇന്നസെന്റിന്റെതു പോലെ ആവുകയും, അതു കണ്ടിട്ട്‌ കൂട്ടത്തില്‍ നിന്നും മറ്റൊരു ചങ്ങാതി

"ഞങ്ങള്‍ 1000 വിചാരിച്ചതാ അഞ്ഞുറെ എഴുതിയൊളു"

പൊക്കെറ്റില്‍ നിന്നും 25 രൂപ എടുത്തിട്ട്‌ "ഞാന്‍ പത്തേ വിചാരിച്ചിട്ടുള്ളു എന്നാലും 25 പിടിച്ചോ" എന്നു പറഞ്ഞു ഒതുക്കി വിട്ടു.

തിരിഞ്ഞു വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പൊഴാണ്‌ രണ്ടു-മൂന്ന് ആള്‍ക്കാര്‍ അടുത്ത പറംബിലേക്ക്‌ ഓടുന്നതു കണ്ടത്‌ എന്താണു സംഭവിച്ചത്‌ എന്ന് അറിയാന്‍ ഞാന്നും അങ്ങോട്ട്‌ മാര്‍ച്ച്‌ ചെയ്‌തു.

സംഭവസ്തലത്ത്‌ നാട്ടിലെ പഴയകാല വില്ലനും, സര്‍വ്വൊപരി Ex: വാറ്റ്‌കാരനും, പണ്ടു നാട്ടുകാര്‍ക്ക്‌ പേടി സ്വപ്നവും പിന്നെ എക്ക്സ്‌സയിസ്‌കാരുടെയും, പോലീസുകാരുടെയും ഇടികൊണ്ട്‌ മടുത്ത്‌ കുലതൊഴിലായ വാറ്റും മറ്റ്‌ കലാപരിപാടികളും അവസാനിപ്പിച്ചു ചില്ലറ കൂലിപണികളും, വാഴകൃഷിയും മറ്റുംമായ്‌ ഒതുങ്ങിയ ശ്രീമാന്‍:വാറ്റുപുരയില്‍ സുന്ദരെട്ടന്‍ ബൊധംകെട്ട്‌ നിലത്ത്‌ കിടക്കുന്നു.

സംഭവം എന്‍ക്വായര്‍ ചെയ്തപ്പൊള്‍ കക്ഷി വാഴയുടെ വിത്ത്‌ നിലത്ത്‌ നിന്നും മണ്‍വെട്ടിക്ക്‌ രണ്ട്‌ വശത്തും കാലു വച്ച്‌ കിളച്ച്‌ പൊക്കാന്‍ ശ്രമിച്ചപ്പൊള്‍ തറയുടെ ഉറപ്പ്‌ കാരണം മണ്‍വെട്ടിയുടെ പിടി മൂട്ടില്‍ വച്ചു ഒടിയുകയും, ജീവിതത്തില്‍ അണ്ടര്‍വെയറിനു വലിയ ഇംബോട്ടന്‍സ്‌ ഒന്നും കൊടുക്കാത്ത സുന്ദരെട്ടന്റെ മര്‍മ്മസ്താനത്ത്‌ മണ്‍വെട്ടി പിടികൊണ്ടുള്ള അടികൊണ്ട്‌ ബൊധം പൊവുകയായിരുന്നു.

ആദ്യം ചിരി വന്നു എങ്കിലും, ഒരു പഴയ പുലിയുടെ ആ കിടപ്പുകണ്ടപ്പോള്‍ എല്ലാവരും കൂടി എടുത്തു ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ സമയം 12 മണി, വെയിലിനു നല്ല ചൂടും എന്നാല്‍ അര്‍ച്ചനയില്‍(ബാര്‍) പൊയി ഒരു ബീയര്‍ അടിച്ചിട്ട്‌ വീട്ടില്‍ പോകാം എന്നു കരുതി ഞാന്‍ അങ്ങൊട്ടു വണ്ടി വിട്ടു.

'എന്റെ അച്ചന്റെ പരിചയക്കാര്‌ ഒന്നും ഉള്ളില്‍ കാണരുതെ ഭഗവാനേ' എന്നു പ്രാര്‍ത്ഥിച്ചു ഉള്ളില്‍ കയറി ഒരു ഒഴിഞ്ഞ ക്യാബിനില്‍ സീറ്റിങ്ങായി, അല്‍പസമയം കഴിഞ്ഞപ്പൊള്‍, രാവിലെ വീട്ടില്‍ ഓണാഘോഷത്തിന്റെ പരിവിനു വന്ന തടിയനും ടീം മെംബെഴ്‌സും എന്റെ എതിരുള്ള കസേരകളില്‍ വന്നിരുന്നു. ഞാന്‍ പരിചയ ഭാവത്തില്‍ ഒരു ചെറിയ ചിരി കൊടുത്തപ്പൊള്‍, തിരിച്ച്‌ അയാള്‍ എന്നൊട്‌

"എന്റരെടെ അപ്പി നിന്റെ പ്യേര്‌"

ഞാന്‍ പേര്‌ പറയുകയും അയാള്‍ തന്റെ ടീം മെംബെര്‍സിനെ എനിക്ക്‌ പരിചയപെടുത്തുകയും ചൈയ്തു.

ടെയ്ഗര്‍ റം ഒരു അര കുപ്പി അകത്ത്‌ ചെന്നപ്പൊള്‍ പുള്ളി തന്റെ വീരകഥകള്‍ പറയാന്‍ തുടങ്ങി. അയാള്‍ പാറശാലക്കാരണാന്നും അവിടെ ഏതോ ക്ഷേത്രത്തില്‍ ഉത്സവത്തിനു ഗാനമേള നടന്നപ്പൊള്‍ വെള്ളത്തിന്റെ പുറത്ത്‌ ആള്‍ ഡാന്‍സ്‌ കളിച്ചെന്നും അങ്ങെനെ കമ്മിറ്റിക്കാരുമായിട്ട്‌ അടിയായന്നും കക്ഷി ഒറ്റയ്ക്ക്‌ പത്തു ഇരുപത്‌ കമ്മിറ്റിക്കാരെ അടിച്ച്‌ നിലംപരിശ്ശ്‌ ആക്കി എന്നും, എന്നിട്ടും ദേഷ്യം തീരാഞ്ഞിട്ട്‌ ഗാനമേളക്കാരുടെ സാധനങ്ങള്‍ അടിച്ചുതകര്‍തെന്നും പറഞ്ഞു. സംഗതി 'വെടി' ആണന്നു മനസിലായങ്കിലും ഞാന്‍ ചോദിച്ചു

''ഇരുപത്‌ ആളെ അടിച്ചെന്ന്‌ പറഞ്ഞതു വല്ലതും കുറയുമോ അണ്ണാ, ഒന്നുമല്ലങ്കിലും നമ്മുടെ പരിചയത്തിന്റെ പുറത്തു കുറച്ച്‌ അഡ്‌ജസ്സ്ത്‌ ചെയ്തൂടെ.''

"അമ്മയാണെ ഒള്ളതു തന്നെ അപ്പി"

"ആപ്പം ഒരുപാട്‌ നാശനഷ്ടം ഉണ്ടായി കാണുമല്ലോ?"

"തള്ളേ ഗാനമേളക്കാര്‌ പയലുകളു ഒരു മുട്ടന്‍ ലാറി നിറച്ച്‌ സായ്‌നങ്ങളു കൊണ്ട്‌ വന്നിട്ട്‌ സെയ്‌ക്ല്യളിന്റെ ബ്യാക്കിലു വച്ച്‌ കെട്ടിയാണു തിരിച്ച്‌ കൊണ്ടു പോയത്‌ ബാക്കി മൊത്തം ഞാന്‍ കലിപ്പ്‌ കയറി അടിച്ച്‌ പൊട്ടിച്ചു കളഞ്ഞു"

അതു കൂടാതെ കോഴി മോഷണത്തിന്‌ പാറശാല സ്റ്റേഷനില്‍ കേസ്‌ ഉണ്ടന്നും അങ്ങനെ ഇവിടെ എത്തിയതാണന്നും തന്റെ പ്രവര്‍ത്തന മേഘല ഇവിടം കൂടി വ്യാപിപ്പിക്കണമെന്ന future plans ഉണ്ടന്നും പറഞ്ഞു.

അപ്പം എനിക്ക്‌ മറ്റൊരു സംശയം. ശെടാ ഇത്രയും തരികിടയായ എവനെ യാരടെയ്‌ ഓണാഘോഷകമ്മിറ്റിയില്‍ എടുത്തത്‌ എന്തായാലും ചോദിച്ചു നൊക്കാം.

"അതെയ്‌....... അണ്ണാ നിങ്ങള്‍ എങ്ങനയാണു ഇവിടുത്തെ ഓണകമ്മറ്റിയില്‍ വന്നത്‌?"

പുള്ളിയുടെ മറുപടി കെട്ട്‌ ഞാന്‍ ഞെട്ടി....

കക്ഷി രണ്ടുദിവസം മുന്‍പ്‌ കയ്യില്‍ കാശില്ലാതെ തെണ്ടി തിരിഞ്ഞു നടന്നപ്പൊള്‍ പെട്ടന്ന്‌ കുറച്ച്‌ കാശ്‌ ഒപ്പിക്കാന്‍ ഒരു ഐയ്ഡിയ കത്തുകയും ഓണം അടുത്തതുകൊണ്ട്‌ പുലികളി നടത്തി പൈസ പിരിക്കാം എന്ന തീരുമാനത്തിലെത്തുകയും. പുള്ളി സ്വന്തമായി കരിയിലയും ഉണങ്ങിയ വാഴയിലയും വച്ച്‌ പുലി വേഷം കെട്ടി പരിപാടി തുടങ്ങി. വിജയകരമായി ഞങ്ങളുടെ ജംഷനിലും, മൂന്ന്‌ നാലു വീടുകളിലും പരിപാടി അവതരിപ്പിച്ച്‌ കിട്ടിയ കാശും കൊണ്ട്‌ ഒന്നു റിലാക്ക്സ്‌ ചെയ്യാം എന്നു കരുതി ഷാപ്പിലേക്ക്‌ കത്തിച്ചു.

ഷാപ്പില്‍ നിന്നും രണ്ട്‌ ഗ്ലാസ്‌ കാലാപാനി അടിച്ചപ്പൊള്‍ പുള്ളിക്ക്‌ ഷാപ്പിന്റെ മുന്‍പില്‍ ഒരു ഷോ നടത്തിയാല്‍ കൊള്ളാം എന്നൊരു റ്റെന്‍ടെന്‍സീ ഉണ്ടാവുകയും, പരിപാടി വെച്ച്‌കെട്ടുകയും ചെയ്തു.

'സീസണു മുന്‍പേ പുലി ഇറങ്ങിയതു കൊണ്ടാണാ അതൊ വരുത്തന്‍ പുലി ആയതു കൊണ്ടാണൊ', ഇതു കണ്ടു ഷാപ്പിലിരുന്ന പ്രദേശത്തെ ആര്‍ട്ട്‌സ്‌ ക്ലബ്ബിന്റെ സെക്കട്രിയും കൊട്ടാരക്കര ഗോവിന്ദനാശാന്റെ ബാലെ ട്രൂപ്പിലെ മെയിന്‍ നടനുമായ ദുര്‍വാസാവ്‌ വാസുവേട്ടന്‌ അത്ര പിടിച്ചില്ല. പുലികളി കഴിഞ്ഞു പിരിവിന്‌ പുലി വാസുവേട്ടന്റെ അടുത്തു എത്തിയപ്പൊള്‍, ആള്‍ പുലിയുടെ പുറത്തു വച്ചു കെട്ടിയിരുന്ന വാഴ കരിയിലയില്‍ ബീഡി തീ തിരുകി വച്ചു.

പുലിയുടെ പിരിവു കഴിഞ്ഞപ്പൊഴേക്കും ബീഡികുറ്റി കരിയിലയിലിരുന്നു പുകഞ്ഞു കത്തുകയും, വാലിനു തീപിടിച്ച്‌ രാമായണം സീരിയലില്‍ ഹനുമാന്‍ ലങ്കയ്‌ക്ക്‌ ചുറ്റും എന്ന പൊലെ നമ്മുടെ പുലി ഷാപ്പിനു ചുറ്റും ഒന്ന്‌-രണ്ടു റൗണ്ട്‌ ഓടുകയും, ഇതും പുലികളിയുടെ ഒരു എയ്റ്റം ആണന്നു കരുതി മറ്റു കാണികള്‍ ആവേശത്തൊടെ കൈ അടിക്കുകയും, അവസാനം പുലി ഷാപ്പിന്റെ താഴത്തെ വയലിലെ കട്ട കുളത്തില്‍ ചാടി രക്ഷപെടുകയും ചൈയ്തു.

തനിക്കു തീ ഇട്ടത്‌ ദുര്‍വാസാവ്‌ വാസു ആണന്ന്‌ മനസിലാക്കിയ ടിയാന്‍ രാത്രി വാസുവേട്ടന്റെ വീടിന്‌ സമീപമുള്ള ഇടവഴിയില്‍ പതുങ്ങി ഇരിക്കുകയും. ഠൗണിലെ പ്രസ്സില്‍ നിന്നും ഓണപരിപാടിയുടെ നൊട്ടീസും,രസീതും വാങ്ങി ഒരു മൂളിപ്പാട്ടും പാടി വീട്ടിലേക്കു വന്ന വാസുവേട്ടനെ പുലി പിന്നില്‍ നിന്നും വേലി പത്തലിന്‌ അടിച്ചിടുകയും, വാസുവേട്ടന്റെ വയറ്റിപിഴപ്പായ ബാലേയ്‌ക്ക്‌ വേണ്ടി വളര്‍ത്തിയ മുടി വെട്ടുകയും, പോക്കറ്റില്‍ തപ്പിയിട്ട്‌ പൈസ ഒന്നും കിട്ടാഞ്ഞിട്ടു കയ്യില്‍ കിട്ടിയ രസീതുമായിട്ട്‌ മുങ്ങി.

ആ രസീതുമായിട്ടാണ്‌ കക്ഷി എന്റെ വീട്ടീല് ‍ഓണപ്പിരിവിന്‌ വന്നതു. എന്നെ .......ച്ചതൊര്‍ത്തു ........... കളഞ്ഞ അണാനെ പോലെ ഞാന്‍ അടുത്ത ബീയറിനു പറഞ്ഞു.
ശുഭം

Tuesday, November 28, 2006

മൃഗാശുപത്രി

മൃഗാശുപത്രി

പഠനമൊക്കെ കഴിഞ്ഞു തിരുവനന്തപുരത്ത്‌ ഒരു സ്വകാര്യ സ്റ്റാപനത്തില്‍ ജൊലി നൊക്കുന്ന സമയം.
എന്റെ കൂടെ പഠിച്ച ഒരു സുഹ്യ്ടത്ത്‌ അവന്റെ ഡിപ്ലൊമ സര്‍ട്ടിഫിക്കറ്റ്‌ നഷ്ടപെട്ടന്നും ഡ്യുപ്ലികേറ്റ്‌ എടുക്കുവാന്‍ ഡയറക്ക്ട്രേറ്റീലെക്ക്‌ അപേക്ഷകള്‍ അയക്കുകയും ഒരു മറുപട?ും ലഭിക്കുന്നില്ലന്നും പറഞ്ഞു എന്നെ കാണാന്‍ വന്നതു.
സംഭത്തിന്റെ ഗൗരവം മനസ്ലിലാക്കുകയും ഇതു ശരിയാക്കി കൊടുത്താല്‍ സുഹൃത്ത്‌ ആയിരം നൊട്ടിസിന്റെ ഗുണം ചെയ്യുമെന്നും അങ്ങെനെ നാട്ടില്‍ എനിക്ക്‌ സ്റ്റാര്‍ വാല്യൂ ഉണ്ടാക്കന്‍ പറ്റിയ ഉഗ്രന്‍ ചാന്‍സ്സ്‌ എന്നതിനാലും; ഞാന്‍ തിരുവനന്തപുരത്ത്‌ 'പുലി ആണ്ണന്ന്' നാട്ടുകാര്‌ വിചാരിക്കട്ടെ എന്നു കരുതി 'ഞാന്‍ ആ ടീല്‍ എറ്റടുത്തു'.
വിദ്യാഭ്യാസ ഡയറക്ക്ട്രേറ്റ്‌ കണ്ടുപിടിച്ച്‌ പത്തര മണിക്ക്‌ അവിടെ എത്തി കാട്‌ പിടിച്ച ഒരു പഴയ കെട്ടിടം, ഒരു പതിനൊന്ന് മണി ആയപ്പൊള്‍ ബന്ധപെട്ടെ ഉദ്യൊഗസ്തന്‍ എത്തുകയും, അദ്ദഹത്തിനൊട്‌ സംഗതി അവതരിപ്പിച്ചപ്പൊള്‍ ടീവിയില്‍ പണ്ട്‌ ഫോണ്‍ ഇന്‍ പരിപാടിയില്‍ നായാനാര്‍ പറഞ്ഞ പൊലെ തനിക്കു ഒരു അപേക്ഷ തന്നിട്ടു അതിന്റെ ഒരു ഫോട്ടോസ്റ്റാറ്റം എടുത്ത്‌ വീട്ടിലെക്ക്‌ കത്തിച്ചൊളാന്‍ പറഞ്ഞു, കത്തിലൂടെ രണ്ടു മൂന്നു അപേക്ഷകള്‍ അയച്ചതാണ്ണണും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ട്‌ വന്നതാണന്നും സുഹൃത്ത്‌ അറിയിച്ചു.
പറഞ്ഞത്‌ തീര ഇഷ്ടപെടാതെ മുഖം തിരിച്ചു അദ്ദേഹം പറഞ്ഞു " പഴിയ ഫയലുകള്‍ ഇരിക്കുന്ന മുറിയില്‍ പട്ടി പ്രസവിച്ചു കിടക്കുകയാണന്നും" ഇപ്പൊള്‍ കയറിയാല്‍ സൊല്‍പ്പം കാര്യം മനസ്ലിലാകും എന്നും; എകദെശം അടുത്ത മാസം പകുതി ആയാല്‍ പട്ടി ഡെലിവറി കഴിഞ്ഞു പൊകും എന്നും അപ്പൊള്‍ വന്നാല്‍ പരാതിയുടെ കാര്യം നൊക്കാം എന്നും പറഞ്ഞു ഞങ്ങളെ യാത്രയാക്കി..

Monday, November 20, 2006

സൂപ്പര്‍ മാന്‍

സൂപ്പര്‍ മാന്‍

മനാഹരമായ എന്റെ ഗ്രാമത്തിന്റ പേരോണു അഗസ്റ്റ്യക്കോട്‌. സാധരണ മറ്റ്‌ ഗ്രാമങ്ങള്‍ പൊലെ ഒന്നു രണ്ടു ചായകട, ഷട്ടെറിട്ട കട മൂന്നു, ബാര്‍ബര്‍ ഷോപ്പ്‌ ഒന്നു, പലചരക്കുകട രണ്ടു, പ്ഞ്ചയത്‌ സ്റ്റേഡിയം,പായല്‍ മൂടിയ കുളം തുടങ്ങിഅത്യാവശ്യസെറ്റപ്പ്പ്പ്‌ എല്ലാം ഉള്ളരു സുന്ദര ഗ്രാമം. പിന്നയുള്ള മെയിന്‍ ഹായ്‌ ലൈറ്റ്സ്‌ ഒരു പാല്‍ സൊസ്യെറ്റി, ഒരു ട്രാന്‍സ്ഫൊര്‍മര്‍ and വിശാലം റൈസ്‌ മില്‍ prop : S പൊടിയന്‍( അപ്പത്തിനു അരി ആട്ടിയും കുത്തിയും കൊടുക്കപെടും ) ഇത്‌ മില്ലിന്റെ ക്യാപ്പ്ഷന്‍ ആണ്‌ സദാ പുഞ്ചിരിയൊടെ അരി ആട്ടിയും കുത്തിയും നില്‍കുന്ന അദ്ദഹത്തിനൊട്‌ സ്ട്ത്രീകള്‍ ഒരു സൈയ്ഫ്‌ ഡിസ്റ്റന്‍സ്‌ എപ്പൊഴും കീപ്പ്‌ ചൈയുന്ന്ത്‌ അദ്ദഹിന്റ സൊഭാവ്ത്തിന്റെ ഒരു പ്ലസ്‌ പോയിന്റ്‌ ആണ്‌. പിന്നെ അദ്ദഹത്തിന്റെ മറ്റ്‌ കാര്യങ്ങല്‍ പിറകെ പറയാം.

അദെഹത്തിന്റെ ആട്ടലും കുതതലും കണ്ടു അകൃഷ്ടയായ ഒരു ആരാധിക ഒരു ദിവ്വസം മൂവന്തി നെരത്തു ഡിന്നറിനു ക്ഷണികുകയും, ക്ഷണം സ്വീകരിച്ച്‌ അന്നത്തെ ഹാഫ്ഡേ ബിസിനെസ്സ്‌ ലാപ്പ്‌സാക്കി ഡിന്നറിനു വയല്‍ വാരം വരെ ഹെര്‍കുലീസ്‌ cycle ലും ബാക്കി ടിസ്റ്റന്‍സ്‌ നടരാജന്‍ മൊട്ടൊസിലും ആയി പ്ലൊട്ടില്‍ ഷാര്‍പ്പ്‌ ടൈമ്മില്‍ ഫാളളനായി.

പിന്‍ വാതിലിലുടെ കയറിയ സമയതതാണു ശബരിമലയില്‍ ചായകട നടത്താന്‍ പൊയ കഥാനായികയുടെ ഭര്‍ത്താവ്‌ മിസ്റ്റര്‍ മധുകുമാര്‍ എമെര്‍ജെന്‍സി ലീവും എടുത്ത്‌ സ്പൊട്ടില്‍ എത്തിയതു. വീട്ടില്‍ കയറാന്‍ കതികിനു തട്ടിയിട്ടു കതക്‌ തുറക്കാത്തതിനാലും ചില മെര്‍മമറിംഗ്‌ സൗണ്ട്സ്‌ കെട്ടതിനാലും എന്തൊ പന്തികെടു തൊന്നി "സംതിംഗ്‌ റോങ്ങ്‌ "എന്നു മനസില്‍ പറഞ്ഞു വീടിനു പിന്‍ഭാഗത്ത്‌ എത്തിയപ്പൊള്‍ പെട്ടന്നു പിന്‍വാതില്‍ തുറക്കുകയും,ഓട്ടമല്‍സരതിനു വെടി ഒച്ച കെട്ടു സ്റ്റാര്‍ ട്ടിംഗ്‌ പോയിന്റ്‌ നിനും ഫിനിഷിംഗ്‌ പോയിന്റിലക്ക്‌(വിശാലം റൈസ്‌ മില്‍) ലക്ഷ്യമാക്കി ഓടിയ മിസ്റ്റര്‍ S. പൊടിയന്‍ ഇന്ത്യയുടെ റൊക്കെറ്റ്‌ വിക്ഷപണം പൊലെ ലക്ഷ്വം തെറ്റി തെങ്ങിന്‍ തടത്തില്‍ വീണു. ഒരു നിമിഷം എന്താണു നടക്കുന്നത്‌ എന്ന സ്ഥലകാലബോധം നഷ്ടപെട്ട മിസ്റ്റര്‍ മധുകുമാര്‍ സംഗതിയുടെ' കിടപ്പുവശം' മനസിലാക്കുകയും അടുത്ത്‌ കിടന്ന ചുടുകട്ട എടുത്ത്‌ S.പൊടിയന്റെ മുതുകത്ത്‌ എറിഞ്ഞ്‌ പിടിപ്പിക്കുകയും; പൊടിയന്‍ അ.....മ്മെ... എന്ന അലറി നിലവിളിക്കുകയും ശബ്ദത്തില്‍ നിന്നും ആളിന്റെ iddentity സ്പൊട്ട്‌ ചെയുകയും 'ഓ ഫാദര്‍ ഗ്രീഗൊറിയസ്‌' എന്നു മനസില്‍ പറഞ്ഞ്‌ വീണ്ടും കട്ട എറിയുകയും ലക്ഷ്യം കാണാതെ പിന്‍ തിരിഞ്ഞു വീട്ടിലെക്ക്‌ ഓടി

മുതികിനു കിട്ടിയ സമ്മാനവും എറ്റുവാങ്ങി ഓടിയ S.പൊടിയന്‍ പത്ത്‌ ആള്‍ പൊക്കമുള്ള ക്യ്യാലയില്‍ നിന്നും ഉടുമുണ്ടു അഴിച്ച്‌ രണ്ടു കയ്യിലും നിവര്‍ത്തി പിടിച്ച്‌ സൂപ്പര്‍ മാന്‍ സ്റ്റെല്‍ ഡ്രസ്സ്‌ കൊഡില്‍ തൊട്ടില്‍ ക്രാഷ്‌ ലാന്റ്‌ ചെയ്യുകയും; വയലില്‍ ഫസ്റ്റു ഷോ ചീട്ടുകളി നടത്തുകആയിരുന്ന സിറ്റിസണ്‍സ്‌ ലൈവ്‌ ആയി സംഭവം കാണുകയും ശ്രീമന്‍ S.പൊടിയന്‍ അവര്‍കള്‍ക്ക്‌ "സൂപ്പര്‍ മാന്‍" എന്ന ഓമനപ്പെ്പര്‌(ബഹുമതി) ഓണ്‍ ദി സ്പൊട്ട്‌ നല്‍കുകയും "ഡിന്നറിന്റെ" തെളിവെടൂപ്പ്‌ നടത്തി നാട്ടുകരുടെ മുന്നില്‍ നിര്‍ത്തി ആദരിക്കുകയും ചൈയ്തു.

ശുഭം